Sunday, December 27, 2009

ലൈംഗികാപവാദം: തിവാരി പുറത്ത്

എവിടേ വലതുപക്ഷ ബ്ലോഗർമാരും, ഇടതുപക്ഷത്തെ ആദർശസുന്ദരന്മാർ എന്ന് നടിച്ച് അന്ധമായ മർക്സിസ്റ്റു വിരോധം എഴുതുന്നവരുമായ കില്ലാടി ബ്ലോഗർമാർ? അർത്ഥഗർഭമായ മൌനമാണല്ലോ! നമ്മൾ ഇവിടെയൊക്കെത്തന്നെ കാണും. സമാനമായ സാഹചര്യങ്ങളിലൊക്കെ ഈ മൌനം തന്നെ സൂക്ഷിയ്ക്കണം. ലോകത്തിലെ ഏറ്റവും മോശം പർട്ടി സി.പി.എമ്മും, ലോകത്തിലെ ഏറ്റവും മോശപ്പെട്ട നേതാക്കൾ സി.പി.എം നേതാക്കളും ആണെന്ന മട്ടിൽ ഉറഞ്ഞു തുള്ളുന്ന നിങ്ങൾക്കെന്തേ കണ്ണിൽ തിമിരമോ?

ഇതാ കിടക്കുന്നു ദേശാഭിമാനി വാര്‍ത്ത. ഞാനൊന്നും എഴുതുന്നില്ല.

ലൈംഗികാപവാദം: തിവാരി പുറത്ത്

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ലൈംഗികാപവാദത്തില്‍ കുടുങ്ങിയ മുതിര്‍ന്ന കോഗ്രസ് നേതാവ് എന്‍ ഡി തിവാരി ആന്ധ്രപ്രദേശ് ഗവര്‍ണര്‍സ്ഥാനം രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നതായി അറിയിച്ച് ശനിയാഴ്ച വൈകിട്ട് രാഷ്ട്രപതി പ്രതിഭ പാട്ടീലിന് തിവാരി ഫാക്സ് അയച്ചു. രാജിക്കത്ത് രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിന് കൈമാറി. ഛത്തീസ്ഗഢ് ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹന് ആന്ധ്രയുടെ താല്‍ക്കാലിക ചുമതല നല്‍കിയേക്കും. എപത്താറുകാരനായ തിവാരി ഒരേസമയം മൂന്ന് പെകുട്ടികളോടൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നതോടെ ഗവര്‍ണറെ പുറത്താക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. ആരോപണം നിഷേധിച്ച തിവാരി, രാജ്ഭവനുമുന്നില്‍ പ്രക്ഷോഭം ശക്തമായതോടെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

തിവാരിക്കെതിരെ നേരത്തെയും സ്ത്രീകളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുണ്ടായിട്ടുണ്ട്. തിവാരിയാണ് തന്റെ അച്ഛനെന്നും ഇത് തെളിയിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍കേന്ദ്രമന്ത്രി ഷെര്‍സിങിന്റെ മകള്‍ ഉജ്വല റാവത്തിന്റെ മകന്‍ രോഹിത് ശേഖര്‍ ഈയിടെ ഡല്‍ഹി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, രോഹിത് 18 വയസ്സായപ്പോള്‍തന്നെ കോടതിയെ സമീപിക്കേണ്ടതായിരുന്നു എന്നുപറഞ്ഞ് ഹര്‍ജി തള്ളി. എപതുകളിലും തൊണ്ണൂറുകളിലും കോഗ്രസിന്റെ കരുത്തനായ നേതാവായിരുന്ന തിവാരി, കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യമടക്കമുള്ള സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മൂന്നുതവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. കോഗ്രസ് പ്രവര്‍ത്തകസമിതി അംഗമായിരുന്ന തിവാരി ഉത്തരാഖണ്ഡിന്റെ ആദ്യമുഖ്യമന്ത്രിയാണ്. '91ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കും പരിഗണിച്ചിരുന്നു. 2007ലാണ് ആന്ധ്ര ഗവര്‍ണറായത്. ആന്ധ്രയിലെ എബിഎന്‍ ചാനലാണ് രാജ്ഭവനിലെ കിടപ്പുമുറിയില്‍ തിവാരി പെകുട്ടികളോടൊപ്പം ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ക്രിസ്മസ് ദിനത്തില്‍ പുറത്തുവിട്ടത്. ചാനലിന്റെ ഉടമസ്ഥതയിലുള്ള ആന്ധ്രജ്യോതി പത്രത്തില്‍ വെള്ളിയാഴ്ച ചിത്രങ്ങള്‍ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചു.

ഉത്തരാഖണ്ഡുകാരി രാധികയാണ് തിവാരിയുടെ ചെയ്തികള്‍ പുറത്തുകൊണ്ടുവരാന്‍ ചാനലിനെ സഹായിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായതുമുതല്‍ തിവാരിയുമായി രാധികയ്ക്ക് അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന് പെകുട്ടികളെ എത്തിച്ചുകൊടുത്ത് നേട്ടമുണ്ടാക്കുകയായിരുന്നു രാധിക. ഗവര്‍ണറായി ഹൈദരാബാദിലേക്ക് വന്നതോടെ അവിടെയും രാധിക പെകുട്ടികളെ എത്തിച്ചു. ആന്ധ്രയില്‍ ഖനന ലൈസന്‍സ് നേടിയെടുക്കാനുള്ള രാധികയുടെ ശ്രമം പരാജയപ്പെട്ടതോടെയാണ് ഇരുവരും തെറ്റിയത്. ലൈസന്‍സ് ശരിയാക്കി കൊടുക്കാമെന്ന് തിവാരി വാഗ്ദാനം ചെയ്തെങ്കിലും പാലിച്ചില്ല. തുടര്‍ന്ന് രാധിക ആന്ധ്രജ്യോതി അധികൃതരെ സമീപിച്ച് തിവാരിയുടെ ദൌര്‍ബല്യം വെളിപ്പെടുത്തി. രാധികയുടെ സഹായത്തോടെ രണ്ടുമാസത്തെ പരിശ്രമത്തിനുശേഷമാണ് തിവാരിയുടെ കിടപ്പറരഹസ്യങ്ങള്‍ ചാനല്‍ ഒളിക്യാമറയില്‍ പകര്‍ത്തിയത്.

ദൃശ്യങ്ങള്‍ തന്റേതല്ലെന്നായിരുന്നു തിവാരിയുടെ ആദ്യത്തെ നിലപാട്. രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ച് ദൃശ്യങ്ങള്‍ സംപ്രേഷണംചെയ്യുന്നതിന് സ്റേ വാങ്ങി. ദൃശ്യങ്ങള്‍ കൃത്രിമമാണെന്ന് വാദിച്ച് പിടിച്ചുനില്‍ക്കാനായിരുന്നു തിവാരിയുടെ ശ്രമം. കോഗ്രസ് മൌനംപാലിച്ചു. എന്നാല്‍,തിവാരിയെ പുറത്താക്കണമെന്ന് ഇടതുപക്ഷവും ടിഡിപി, ബിജെപി തുടങ്ങിയ പാര്‍ടികളും ആവശ്യപ്പെട്ടു. മഹിളാസംഘടനകള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. നടപടി ആവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് രാഷ്ട്രപതിക്ക് കത്തയച്ചു. ഹൈദരാബാദില്‍ ഞായറാഴ്ച ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ട രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ യാത്ര റദ്ദാക്കുമെന്ന് സൂചനയും നല്‍കി. കേന്ദ്രം ആന്ധ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ചാനലിന്റെ കൈവശം പൂര്‍ണദൃശ്യങ്ങളുണ്ടെന്ന് ബോധ്യമായതും തിവാരിയെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കി.

ദേശാഭിമാനി

3 comments:

Prakash D Namboodiri said...

ബി.ടി.വഴുതന മാത്രമല്ല; കാരറ്റും അന്തകവിത്ത്
കഴിഞ്ഞ പോളിറ്റ് ബ്യൂറോ ജനിതകമാററം വരുത്തിയ വഴുതനയെ അംഗീകരിക്കണമോ എന്നു ചര്‍ച്ച ചെയ്തു.ചര്‍ച്ച മുന്നേറുമ്പോള്‍ സെന്റിനേറിയന്‍മാരായ കടല്‍ക്കിഴവന്‍മാരുടെ മനസ്സില്‍ മറ്റൊരു അന്തകവിത്തിനേപ്പറ്റിയായിരുന്നു ചിന്ത. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ അന്തകവിത്ത് -പ്രകാശ് കാരറ്റ്. ഈയെമ്മെസ്സും, ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തുമൊക്കെ കഴിഞ്ഞപ്പോള്‍ പാര്‍ട്ടിക്ക് പുതുരക്തം നല്‍കാന്‍ കൊണ്ടുവന്നതാണ് മണ്ണില്‍ വേരുകളില്ലാത്ത, പാര്‍ട്ടിക്ക് വേരോട്ടമുളള ഒരു നാട്ടിലെയും ഭാഷയറിയാത്ത, ഗ്രാമീണഘടകങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമില്ലാത്ത ഈ ജെ. എന്‍. യു. സന്തതിയെ. ബംഗാളിലെയും കേരളത്തിലെയും ആപ്പുവെപ്പ് ആശാന്‍മാരുടെ പൊഴിയില്‍ പാവത്തിന്റെ വാലു ചതഞ്ഞു പോയി.
പാര്‍ട്ടി ഒരു കോര്‍പ്പറേറ്റ് സ്ഥാപനമായി. അതിന്റെ സ്ഥാപനങ്ങളും ബഹുനിലമന്ദിരങ്ങളും ഒരു പറ്റം ആളുകളുടെ സുഖവാസകേന്ദ്രങ്ങളായി. ക്രിസ്തു വീണ്ടും വരും എന്ന വിശ്വാസിയുടെ പ്രതീക്ഷ പോലും വിപ്ലവത്തെപ്പറ്റി പാര്‍ട്ടിക്കാര്‍ക്കില്ല. വിപ്ലവം എന്നു കേള്‍ക്കുമ്പോള്‍ നേതാക്കന്‍മാരുടെ മനസ്സില്‍ ഒരു പുച്ഛച്ചിരി ഉയരും.കര്‍ഷകന്റെ ഭൂമി പിടിച്ചു പറിച്ച് വ്യവസായമെന്നു പറഞ്ഞ് റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് മറിച്ചു വില്‍ക്കുക, വികസനമെന്നു പറഞ്ഞ് കുടയൊഴിപ്പിച്ച് കമ്മീഷന്‍ പറ്റുക, സമ്പന്നവര്‍ഗത്തിന്റെ താരാട്ടു പാട്ടുകാരനാവുക. ഇതൊക്കെയാണ് പാര്‍ട്ടിപ്രവര്‍ത്തനം. ഇവര്‍ക്കൊന്നും സ്വന്തം കുടുംബത്തില്‍ കമ്യൂണിസ്റ്റ് ആശയം വളര്‍ത്താന്‍ കഴിഞ്ഞില്ല. ജ്യോതിബസു 25 കൊല്ലക്കാലം ബംഗാള്‍ ഭരിച്ചതിന്റെ ഫലമായി മകന്‍ കോടീശ്വരനായ വ്യവസായിയായി. പാവം ബംഗാളികള്‍ രണ്ടു റൊട്ടിയും നാലുളളിയും കഴിക്കാന്‍ മാര്‍ഗമില്ലാതെ കേരളത്തിലേക്കും മറ്റും പലായനം ചെയ്തിരിക്കുന്നു.ബസുവിന്റെ ഇത്രകാലത്തെ ഭരണനേട്ടമാണ് ഇത്രയും മാവോവാദികളെ സൃഷ്ടിച്ചത്്. ദീര്‍ഘദര്‍ശിയായിരുന്നു ഹര്‍കിഷന്‍സിംഗ്. 25 വര്‍ഷം കൊണ്ട് ബംഗാളികളെ പരമദരിദ്രനാക്കിയ ബസുവിനെ ഇന്ത്യയുടെ ഭരണമേല്‍പ്പിച്ചാല്‍ നാടിന്റെ ഗതിയെന്താകുമെന്ന് ആലോചിച്ചതുകൊണ്ടാവണം പ്രധാനമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കാമെന്നു കോണ്‍ഗ്രസ് പറഞ്ഞിട്ടും അദ്ദേഹം അത് സ്വീകരിക്കാതിരുന്നത്.
പാവം ആദര്‍ശധീരനായ അച്യുതാനന്ദന്റെ മകന് ഒരു എം.സി.എ. ബിരുദം കിട്ടിയപ്പൊഴേ നായനാരുടെ ഭരണകാലത്ത് കയര്‍ബോര്‍ഡ് ചെയര്‍മാനാകാന്‍ കഴിഞ്ഞു. പിണറായി ശത്രുവായില്ലായിരുന്നെങ്കില്‍ അരുണ്‍മോന്‍ ഇന്ന് ആരാകുമായിരുന്നു? ബെറ്റിയ്ക്കും വര്‍മ്മയ്ക്കും കൈരളി തറവാട്. ഒരു ലിസ്‌റ്റെടുപ്പില്‍ പ്രസക്തിയില്ല. വളളികുന്നത്തും ശൂരനാട്ടുമുളള കണ്ടനും കോരനും കുടിയിലെ അടുപ്പുകല്ലിളക്കി തമ്പുരാന്‍മാര്‍ക്ക് ഒളിപാര്‍ക്കാന്‍ ഇടമൊരുക്കിയത് 26 രൂപയ്ക്ക് അരിയും 40 രൂപയ്ക്ക് പഞ്ചസാരയും മേടിച്ച് കേന്ദ്രസര്‍ക്കാരിനെ തെറിപറയുന്ന ദേശാഭിമാനിനിവര്‍ത്തി അതിന്‍മേല്‍ ചുരുണ്ടുകിടക്കാനായിരുന്നുവോ?
കാരറ്റിന് പാര്‍ട്ടിയിലെ അന്തശ്ചിദ്രം നിര്‍ത്താന്‍ കഴിഞ്ഞില്ല. പാര്‍ട്ടിക്കു നേതൃത്വമുളള ഭരണകൂടങ്ങളെ ഉപയോഗിച്ച് സാധാരണക്കാര്‍ക്ക് ഗുണപരമായ വികസനം നടപ്പാക്കാന്‍ കഴിഞ്ഞില്ല. മുന്‍ കേന്ദ്രഗവണ്‍മെന്റിനെ ജനവിരുദ്ധകരാറുകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും തടയാന്‍ കഴിഞ്ഞില്ല. അനവസരത്തില്‍ പിന്തുണ പിന്‍വലിച്ചിട്ടും ഗവണ്‍മെന്റിനെ താഴെയിറക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ധിക്കാരികളായ രണ്ടു പെണ്ണുങ്ങളുടെ ചന്തികടിക്കാന്‍ പോയിട്ടും ഒരു മൂന്നാം മുന്നണി ഉണ്ടാക്കാന്‍ പറ്റിയില്ല. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ തോറ്റമ്പി. ഒരു വര്‍ഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തെയും ബംഗാളിനെയും ത്രിപുരയെയും കോണ്‍ഗ്രസിനു വെളളിത്തളികയില്‍ വെച്ചുകൊടുത്തെന്ന ഖ്യാതി! സാധാരണക്കാരന്റെ പ്രത്യാശകള്‍ക്കു മേലെ തീക്കനല്‍ വാരിയെറിഞ്ഞ, അന്തകവിത്തിന്റെ അവതാരമാണ് കാരറ്റ്.

മനനം മനോമനന്‍ said...

അരിയെത്രയെന്നു ചോദിച്ചാൽ മോനേ, പയറഞ്ഞാഴി എന്നുപറയണം!തിവാരിയുടെ പെണ്ണുപിടിയെക്കുറിച്ചെഴുതിയ ബ്ലോഗിലും വന്ന് സി.പി.എം വിരുദ്ധപോസ്റ്റു തന്നെ കമന്റായിട്ട് ഇട്ട് സായൂജ്യമടയണം. ഇതൊരു തരം രോഗമാണ്! ചികിത്സ ലഭ്യമല്ല. കോൺഗ്രസ്സ് അപ്പൂപ്പന്മാരുടെ പെണ്ണുപിടുത്തം എന്തായലും സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനത്തിന്റെ ഭാഗമല്ല.അതൊക്കെ നമ്മൾ അങ്ങ് എ.ഐ.സി.സി നിരുപാധികം വിട്ടുകൊടുത്തിരിയ്ക്കുന്നു.

Prakash D Namboodiri said...

പ്രിയപ്പെട്ട മനനം,
അടിയന്റെ വരവ് ഒന്നറിയിച്ചെന്നേയുളളൂ. രോഗനിര്‍ണയം വളരെ ശരിയാണ്. എനിക്കും അല്പം രോഗമൊക്കെയുണ്ട്. പക്ഷേ തോപ്പില്‍ ഭാസിയുടെ അശ്വമേധം നാടകത്തിലെ പ്രശസ്ത കഥാപാത്രം ചോദിക്കുന്നതുപോലെ രോഗം ഒരു കുററം ഒന്നുമല്ലല്ലോ? രോഗം വരാനിടയാക്കുന്ന സാഹചര്യം നിലനില്‍ക്കുന്നിടത്തോളം രോഗവും ഉണ്ടാകും. ഏറ്റവും പിന്നില്‍ നില്‍ക്കുന്നവന്റെ ശബ്ദം നേതാക്കന്‍മാര്‍ കാതു കൂര്‍പ്പിച്ചു കേള്‍ക്കുന്ന കാലമാണ് എന്റെ സ്വപ്നം. ഒരു വടക്കുനോക്കിയന്ത്രമാകുന്നതിനേക്കാള്‍ സ്പന്ദമാപിനിയാകാനാണെനിക്കിഷ്ടം. വക്കീലന്‍മാര്‍ കോടതിയില്‍ ക്രോസ്സുചെയ്യുമ്പോള്‍ 5 അസംബന്ധ ചോദ്യങ്ങള്‍ക്കിടെയായിരിക്കും ഒരു സംഗതമായ ചോദ്യം ചോദിക്കുന്നത്. അത് മനപ്പൂര്‍വമാണ്. അപ്പോഴാണ് പ്രതി അറിയാതെ സത്യം പറയുന്നത്. അങ്ങയുടെ പോസ്‌ററ് - ദേശാഭിമാനി വാര്‍ത്ത = ഒരാമുഖം. ദേശാഭിമാനി കേരളത്തിലെവിടെയും ലഭിക്കും. ഏതെങ്കിലും കടയില്‍ കയറി ഒന്നെടുത്തു നോക്കിയാലുടന്‍ കടക്കാരന്‍ പറയും എടുത്തു വീട്ടില്‍ കൊണ്ടുവെച്ച് വായിച്ചു കൊളളാന്‍. ബാക്കിയുളള ആമുഖത്തുനുളള പ്രതികരണമാണ് എന്റെ കമന്റ്.(ദൈര്‍ഘ്യത്തിനു മാപ്പ്) അതില്‍ ഔചിത്യക്കുറവുണ്ട്. പക്ഷേ മുഖം നന്നല്ലാത്തതിനു കണ്ണാടിയെ കുററം പറയണോ? നന്ദി.