Saturday, March 21, 2009

ഗംഗയില്‍ മുങ്ങിത്താഴുന്ന കോഗ്രസ്

ദേശാഭിമാനി ലേഖനം

വി ബി പരമേശ്വരന്‍

അമേരിക്കയില്‍ റിപ്പബ്ളിക്കന്‍ പാര്‍ടിയെന്നപോലെ ഇന്ത്യയിലെ വന്ദ്യവയോധിക കക്ഷിയാണ് കോഗ്രസ്. രാജ്യം സ്വതന്ത്രമായപ്പോള്‍ കേന്ദ്രഭരണം മാത്രമല്ല സംസ്ഥാനങ്ങളുടെ ഭരണവും കോഗ്രസിന്റെ കൈകളിലായിരുന്നു. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൃഗീയ ഭൂരിപക്ഷമായിരുന്നു കോഗ്രസിന്. സ്വാതന്ത്യ്രത്തിന് ശേഷം നടന്ന ആദ്യപൊതുതെരഞ്ഞെടുപ്പില്‍ മൊത്തമുള്ള 489 സീറ്റില്‍ 364 ഉം നേടി കോഗ്രസ് തനിച്ചായിരുന്നു അധികാരമേറ്റത്. 45 ശതമാനം വോട്ടാണ് കോഗ്രസിന് ലഭിച്ചത്. അന്ന് 45 സീറ്റില്‍മാത്രം മത്സരിക്കുകയും 16 സീറ്റ് മാത്രം വിജയിക്കുകയും ചെയ്തിരുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു മുഖ്യപ്രതിപക്ഷം. 3.3 ശതമാനം വോട്ട് മാത്രമായിരുന്നു കമ്യൂണിസ്റ്റ് പാര്‍ടിക്ക് ലഭിച്ചത്. മൊത്തം സഭയിലെ സീറ്റിന്റെ 10 ശതമാനം സീറ്റ് ലഭിക്കാതിരുന്നതുകൊണ്ട് പ്രതിപക്ഷനേതാവ് എന്ന സ്ഥാനംപോലും അന്ന് കമ്യൂണിസ്റ്റ് പാര്‍ടി നേതാവായിരുന്ന എ കെ ജിക്ക് നിയമപരമായി ലഭിച്ചിരുന്നില്ലെങ്കിലും പ്രധാനമന്ത്രി നെഹ്റുവും മറ്റും പ്രതിപക്ഷനേതാവ് എന്നുതന്നെയാണ് എ കെ ജിയെ വിശേഷിപ്പിച്ചിരുന്നത്. 1977 വരെയും കേന്ദ്രത്തില്‍ കോഗ്രസിന്റെ ജൈത്രയാത്രയായിരുന്നു. അന്ന് കോഗ്രസിന്റെ ശക്തികേന്ദ്രം ഗംഗാസമതലമായിരുന്നു. ഇന്ത്യന്‍ സംസ്കാരത്തെയും രാഷ്ട്രീയത്തെയും കരുപ്പിടിപ്പിക്കുന്നതില്‍ ഈ സമതലത്തിനുള്ള പ്രാധാന്യം ചെറുതല്ല. ഇന്നത്തെ ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ പ്രദേശം. നെഹ്റുവും, ലാല്‍ബഹാദൂര്‍ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും മറ്റും അവരുടെ രാഷ്ട്രീയ തട്ടകമായി തെരഞ്ഞെടുത്തതും ഈ പ്രദേശമായിരുന്നു. 1977 വരെ ഈ സംസ്ഥാനങ്ങളുടെ അധികാരക്കുത്തക(ഏതാനും ഇടവേളകള്‍ ഒഴിച്ചാല്‍) കോഗ്രസിനായിരുന്നു. ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്ന 1952ല്‍ ഉത്തര്‍പ്രദേശില്‍ 86 സീറ്റില്‍ 81 ഉം നേടിയ കോഗ്രസിന് 53 ശതമാനം വോട്ടും ലഭിച്ചു. ബിഹാറിലാകട്ടെ 54ല്‍ 45 സീറ്റും 45.8 ശതമാനം വോട്ടും ലഭിച്ചു. പശ്ചിമബംഗാളിലാകട്ടെ 34ല്‍ 24 സീറ്റും 42 ശതമാനം വോട്ടും ലഭിച്ചു. അതിനുശേഷം ഗംഗയിലൂടെ ഒരുപാട് വെള്ളം ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. അതോടൊപ്പം കോഗ്രസ് പ്രസ്ഥാനവും ഈ സമതലത്തില്‍നിന്ന് ഒലിച്ചുപോയി. ബിഹാറിലും ഉത്തര്‍പ്രദേശിലും മണ്ഡല്‍ കാര്‍ഡിലൂടെ ശക്തമായ പ്രാദേശിക കക്ഷികള്‍ ഉയര്‍ന്നു വന്നപ്പോള്‍ പശ്ചിമബംഗാള്‍ സിപിഐ എമ്മിന്റെ ഉരുക്കുകോട്ടയായി മാറി. ഇന്ന് ഈ ഗംഗാസമതലത്തില്‍പെട്ട മൂന്ന് സംസ്ഥാനത്തായി ലോക്സഭയില്‍ 162 സീറ്റുണ്ട്. അതില്‍ കോഗ്രസിനുള്ളത് 18 സീറ്റ് മാത്രമാണ്. ഇക്കുറി സഖ്യകക്ഷികള്‍ മത്സരിക്കാന്‍ നല്‍കിയതാകട്ടെ 22 സീറ്റ് മാത്രവും. ആദ്യം ഉത്തര്‍പ്രദേശ് തന്നെ പരിശോധിക്കാം. ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട് ലഭിച്ച കോഗ്രസിന് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 9 സീറ്റും 12.04 ശതമാനം വോട്ടും മാത്രമായിരുന്നു. 2007 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 അംഗ നിയമസഭയില്‍ കോഗ്രസിന് ലഭിച്ചത് 21 സീറ്റും 8.47 ശതമാനം വോട്ടുംമാത്രമാണ്. അതായത് മൂന്ന് വര്‍ഷത്തിനകം നാല് ശതമാനത്തോളം വോട്ടാണ് യുപിയില്‍ കുറഞ്ഞത്. 57 വര്‍ഷത്തിനിടയ്ക്ക് 40 ശതമാനത്തിലധികം വോട്ട് കോഗ്രസിന് നഷ്ടപ്പെട്ടു. സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും മറ്റും പ്രചാരണം നടത്തിയിട്ടും കോഗ്രസിന്റെ അവസ്ഥയാണിത്. ഗംഗയില്‍ മുങ്ങിത്താഴാന്‍ പോകുന്ന ഈ പാര്‍ടിയുമായി സഖ്യമുണ്ടാക്കിയിട്ട് ഒന്നും നേടാനില്ലെന്ന് മനസ്സിലാക്കിയാണ് സമാജ്വാദി പാര്‍ടി കോഗ്രസുമായി സഖ്യം വേണ്ടെന്നു നിശ്ചയിച്ചത്. വെറും അഞ്ച് സീറ്റ് മാത്രമാണ് മുലായം കോഗ്രസിനായി നീക്കിവച്ചിട്ടുള്ളത്. തുടര്‍ന്ന് പല കക്ഷികളുമായി കോഗ്രസ് സഖ്യത്തിനായി ബന്ധപ്പെട്ടെങ്കിലും ആരുംതന്നെ അതിനും തയ്യാറായില്ല. കുര്‍മി സമുദായത്തിന്റെ നേതാവായ സോണാലാല്‍ പട്ടേലിന്റെ അപ്നാദളുമായി ചര്‍ച്ച നടത്തിയെങ്കിലും അതും വിജയിച്ചിട്ടില്ല. മുലായം സിങ് യാദവ് ഉപേക്ഷിച്ചതോടെ പെരുവഴിയിലായ കോഗ്രസ് ഇപ്പോള്‍ ഗത്യന്തരമില്ലാതെ തനിച്ച് മത്സരിക്കാനുള്ള നീക്കത്തിലാണ്. എന്നാല്‍, യുപി പോലുള്ള ഒരു സംസ്ഥാനത്ത് മുഴുവന്‍ സീറ്റിലും മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളെപ്പോലും കണ്ടെത്താന്‍ കോഗ്രസിന് വിഷമമായിരിക്കും. ബിഹാറിലും കോഗ്രസിന്റെ സ്ഥിതി ശോചനീയമാണിന്ന്. ഒരു കാലത്ത് മൊത്തം പോള്‍ചെയ്ത വോട്ടിന്റെ പകുതിയിലധികം(1957 ല്‍ 51.7 ശതമാനവും 1984 ല്‍ 51.8 ശതമാനവും) വോട്ട് ലഭിച്ച കോഗ്രസിന് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് മൂന്ന് സീറ്റും 4.5 ശതമാനം വോട്ടും മാത്രമാണ്. 1999ല്‍ ലഭിച്ചതിനേക്കാള്‍ 0.2 ശതമാനം വോട്ട് കുറയുകയാണുണ്ടായത്. അതായത് വര്‍ഷംതോറും കോഗ്രസിന്റെ ജനപിന്തുണ ഈ സംസ്ഥാനത്ത് കുറയുകയാണ്. ഇത് മനസ്സിലാക്കിത്തന്നെയാണ് ലാലു പ്രസാദ് യാദവ്കോഗ്രസ് എന്നൊരുപാര്‍ടി സംസ്ഥാനത്ത് ഉണ്ടെന്നുപോലും ധരിക്കാതെ പാസ്വാന്റെ ലോക്ജനശക്തി പാര്‍ടിയുമായി സഖ്യമുണ്ടാക്കിയത്. കോഗ്രസ് കഴിഞ്ഞ തവണ ജയിച്ച മൂന്ന് സീറ്റ് മാത്രമാണ് അവര്‍ക്ക് നീക്കിവച്ചത്. കേന്ദ്രത്തില്‍ തനിച്ച് അധികാരത്തില്‍ വരുമെന്ന് കേരളത്തിലും മറ്റും പ്രചരിപ്പിക്കുന്ന കോഗ്രസിന്റെ ഗതികേടാണ് ബിഹാറില്‍ തെളിയുന്നത്. സംസ്ഥാനത്ത് സിപിഐ എം അഞ്ച് സീറ്റിലും സിപിഐ ആറ് സീറ്റിലും മത്സരിക്കുന്നുണ്ട്. അത്രപോലും സീറ്റില്‍ മത്സരിക്കാന്‍ കഴിയാത്ത പാര്‍ടിയായി കോഗ്രസ് മാറിയിരിക്കുന്നു. മുഖം രക്ഷിക്കാന്‍ കോഗ്രസിന് ഒറ്റയ്ക്കു മത്സരിക്കുക മാത്രമാണ് വഴി. അങ്ങനെ ചെയ്താല്‍ ഒരു സീറ്റ് പോലും കോഗ്രസിന് ലഭിക്കുമെന്ന് പറയാനാവില്ല. രാജേന്ദ്രപ്രസാദിന്റെ മണ്ണില്‍ കോഗ്രസ് ഊര്‍ധ്വശ്വാസം വലിക്കുകയാണ്. പശ്ചിമബംഗാളിലും ഇതുതന്നെയാണ് സ്ഥിതി. 1977ല്‍ ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 42ല്‍ ആറുസീറ്റു മാത്രമാണ് കോഗ്രസിന് ലഭിച്ചത്. ഇക്കുറി തൃണമൂല്‍ കോഗ്രസുമായി സഖ്യത്തില്‍ മത്സരിക്കുന്ന കോഗ്രസിന് മത്സരിക്കാന്‍ ലഭിച്ചത് 14 സീറ്റ് മാത്രമാണ്. ഇതില്‍ പകുതിസീറ്റും കഴിഞ്ഞതവണ സിപിഐ എം 1.8 ലക്ഷം മുതല്‍ നാല് ലക്ഷംവരെ ഭൂരിപക്ഷം ലഭിച്ച മണ്ഡലങ്ങളാണ്. അതുകൊണ്ടുതന്നെ ഇവയൊന്നും ജയിച്ച് കയറാന്‍ കോഗ്രസിന് കഴിയില്ല. അതായത് ഗംഗാസമതലത്തില്‍ കോഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച 18 സീറ്റ് പോലും ഇക്കുറി ലഭിക്കുമെന്ന് ഉറപ്പില്ല. അതായത് 162 സീറ്റില്‍ കോഗ്രസിന് രണ്ടക്ക സീറ്റ് പോലും ലഭിക്കാതിരുന്നാല്‍ കോഗ്രസിന് എങ്ങനെയാണ് കേന്ദ്രം തനിച്ച് ഭരിക്കാനാകുക? അതുകൊണ്ടുതന്നെ ഏകകക്ഷി ഭരണം എന്നത് ദിവാസ്വപ്നം മാത്രം. കോഗ്രസും ബിജെപിയും മൂന്നാം ബദല്‍ ശക്തികളും ഇക്കുറി മുന്നൂറോളം സീറ്റില്‍മാത്രമാണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ കോഗ്രസിന് മുന്‍തൂക്കമുണ്ടെന്ന വാദം യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണ്. ഇനി മറ്റൊരു കാര്യംകൂടി. കോഗ്രസ് വര്‍ഷം കഴിയുന്തോറും ദുര്‍ബലമാവുമ്പോള്‍ ഇടതുപക്ഷശക്തികള്‍ പ്രത്യേകിച്ചും സിപിഐ എം വര്‍ഷംതോറും കരുത്ത് നേടുകയാണെന്ന കാര്യവും കോഗ്രസ് സുഹൃത്തുക്കള്‍ മനസ്സിലാക്കുന്നത് നല്ലതാണ്. 1952ല്‍ സിപിഐക്ക് ലഭിച്ചത് 16 സീറ്റും 3.3 ശതമാനം വോട്ടും ആണെങ്കില്‍ 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിനുമാത്രം 43 സീറ്റും ആറ് ശതമാനത്തോളം വോട്ടും ലഭിച്ചു. സിപിഐക്ക് 10 സീറ്റും ലഭിക്കുകയുണ്ടായി. ഇരുപാര്‍ടിക്കും മാത്രം 7.4 ശതമാനം വോട്ടും ലഭിച്ചു. ഇത് തെളിയിക്കുന്നത് എന്താണ്? ഇടതുപക്ഷം പതുക്കെയാണെങ്കിലും വളരുകയാണെന്നു തന്നെയാണ്. ഇന്ത്യയില്‍ കോഗ്രസിന്റെ അധികാരക്കുത്തക പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. എന്നിട്ടും ഒറ്റയ്ക്ക് ഭരിക്കാന്‍ കഴിയുമെന്ന മോഹവുമായാണ് കോഗ്രസ് നടക്കുന്നത്. അതുകൊണ്ടാണ് ഒരു കക്ഷിയുമായും ദേശീയാടിസ്ഥാനത്തില്‍ സഖ്യത്തിനില്ലെന്ന് കോഗ്രസ് പ്രഖ്യാപിച്ചത്. തങ്ങള്‍ക്ക് സ്വാധീനമുള്ളിടത്ത് യുപിഎ സഖ്യവുമായി സീറ്റ് പങ്ക് വയ്ക്കാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് കോഗ്രസ് ഇതുവഴി നല്‍കിയത്. അതേ നാണയത്തില്‍ത്തന്നെ സഖ്യകക്ഷികളും തിരിച്ചടിച്ചു. മുലായവും ലാലുവും മമതാബാനര്‍ജിയും കോഗ്രസിനെ അവരുടെ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ഒതുക്കിയപ്പോള്‍ കോഗ്രസ് വല്ലാതെ മെലിഞ്ഞുവെന്ന സത്യമാണ് തെളിയുന്നത്. ഇനി അതിനെ തൊഴുത്തിലും കെട്ടാമെന്നര്‍ഥം.

മറ്റുവാര്‍ത്തകള്‍
  • ലോക സാമ്പത്തികത്തകര്‍ച്ചയും പുതുലോകക്രമസാധ്യതയും

  • നുണപറയുന്നതിന്റെ രാഷ്ട്രീയം

  • തൊഴിലുറപ്പു പദ്ധതി വിപുലമാക്കും

  • തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍

  • സാമൂഹ്യനീതി ഉറപ്പാക്കും

  • ബദല്‍നയങ്ങള്‍; ബദല്‍ശക്തി

  • സഭ സ്വന്തം സ്വരം വീണ്ടെടുക്കുന്നു

  • സാമൂഹ്യനീതിയും തുല്യതയും ഉറപ്പാക്കും

  • ഗാസയിലെ യുദ്ധവും സമാധാനവും

  • എന്തുകൊണ്ട് ബിജെഡി സിപിഐ എം സഖ്യം

  • ആക്രാന്തക്കുട്ടി

  • യാങ്കികളും താലിബാനും കൊലക്കളമാക്കിയ അഫ്ഗാനിസ്ഥാന്‍

  • ഭാഷയും സഹിഷ്ണുതയും

  • മതനിരപേക്ഷ കൂട്ടുകെട്ട് ശക്തിയാര്‍ജിക്കുന്നു

  • ക്യാമ്പസുകള്‍ ശക്തിപ്പെടുത്തുക സാമൂഹ്യനീതി ഉറപ്പാക്കുക

  • ആഗോളവല്‍ക്കരണത്തിന്റെ ശവമഞ്ചവും പേറി

  • മൂന്നാം മുന്നണി

  • വൈകുണ്ഠസ്വാമികളും നവോത്ഥാനവും

  • ഏതു ഗുജറാത്ത് മോഡല്‍?

  • അമ്പരപ്പിക്കുന്ന അഴിമതി
  • 2 comments:

    മനനം മനോമനന്‍ said...

    ചെക്ക്‌

    Unknown said...

    Changes are required and it will happen forever.